2007 ല്‍ വെറും 700 രൂപ പ്രതിമാസ വാടക നിരക്കില്‍ ഒരു സി പി എം നേതാവിന്റെ പേരില്‍ സി ഐ ടി യു ഓഫീസ് ആയി പ്രവര്‍ത്തിച്ച കെട്ടിടം ഇപ്പോള്‍ സി പി എം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആയി പ്രവര്‍ത്തിക്കുകയാണ്.
193 മാസങ്ങളായി ഒരു രൂപ പോലും വാടക അടച്ചിട്ടില്ല. വാടക തുകയും പിഴപലിശയും ചേര്‍ന്ന് ഇപ്പോള്‍ 5 ലക്ഷം രൂപയോളം കുടിശ്ശികയായതായി ജയപ്രകാശ് പറഞ്ഞു.
പാവപ്പെട്ടവരുടെ നിത്യവൃത്തിക്കായുള്ള കടകള്‍ അടച്ച് പൂട്ടിയ നഗരസഭാ സെക്രട്ടറി ലക്ഷങ്ങളുടെ കുടിശ്ശിക പിടിച്ചെടുക്കാന്‍ തയ്യാറാവാതെ നില്‍ക്കുന്നത് എന്താണെന്നും അദ്ദേഹം റ്റി എൻ ഐ ക്ക് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നുണ്ട്.
കപടമായ ആദര്‍ശം പറയുന്ന സി പി എം നേതാക്കള്‍ സ്വന്തം പാര്‍ട്ടിയുടെ ഓഫീസിന്റെ വാടക അടയയ്ക്കാന്‍ തയ്യാറാകണമെന്നും ജി ജയപ്രകാശ് പറയുന്നു.


